Search This Blog

Search This Blog

Thursday, December 20, 2018

അത്തിപ്പറ്റ ഉസ്താദ് ഓർമയായി,ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍,Athippatta Usthad,Athippatta Moideen Kutty Musliyar















athipatta usthad Grice valley swalath






  Usthad in Shadili Rateeb Majlis



പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി നല്‍കാന്‍ സാധിച്ച ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്: മുനവ്വറലി തങ്ങള്‍

ഒരു വിശ്വാസി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു മഹാനായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ എന്ന അത്തിപ്പറ്റ ഉസ്താദ്. മറ്റുള്ളവർക്ക് സ്വാന്ത്വനവും സന്തോഷവും നൽകുന്ന അനുഗ്രഹീത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്.ഭൗതിക താല്പര്യങ്ങളോട് സന്ധി ചെയ്യാത്ത,സമ്പൂർണമായും ശരീഅ,ത്തിനു വേണ്ടി നിലകൊണ്ട പ്രശോഭിത വ്യക്തിത്വമായിരുന്നു അദ്ദേഹം.ഭൗതികമായ താല്പര്യങ്ങളും മറ്റും പണ്ഡിതന്മാരെ പോലും സ്വാധീനിക്കുന്ന ഇക്കാലത്ത് തീർത്തും വ്യത്യസ്തനായി,ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം കൈമുതലാക്കി തന്റെ കൂടെയുള്ളവരെ അള്ളാഹുവിലേക്ക് അടുപ്പിച്ചു നിർത്താൻ അഹോരാത്രം പരിശ്രമിക്കുകയായിരുന്നു ആ മഹാനായ സൂഫിവര്യൻ.
അദ്ദേഹം ഉലമാഇനെ, ഉമറാഇനെ,അഹ്ലുൽ ബൈത്തിനെ, അതിലെ കുഞ്ഞുങ്ങളെ പോലും ആദരവോടെ നോക്കി കണ്ടു.ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങളെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്ന,ഞങ്ങളുടെ കൈപിടിച്ചു മുത്തുന്ന ഉസ്താദിനെ കണ്ട് അമ്പരന്നിട്ടുണ്ട്.പട്ടിക്കാട് ജാമി’അന്നൂരിയ പോലുള്ള സമസ്തയുടെ വലിയ സമ്മേളനങ്ങളിൽ,സ്റ്റേജിന്റെ ഏറ്റവും പിറകുവശത്ത് ദിക്റുകളിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ഉസ്താദിനെയായിരുന്നു എന്നും കാണാൻ കഴിഞ്ഞിരുന്നത്.എന്റെ പിതാവ്,കുടുംബാംഗങ്ങൾ,പിതൃസഹോദന്മാർ തുടങ്ങി എല്ലാവരുമായും ആഴത്തിലുള്ള ആത്മീയബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു.
2006 കാലത്ത്,മുസ്ലിം ലീഗിന് രാഷ്ട്രീയപരമായ പരാജയം സംഭവിച്ച ഘട്ടത്തിൽ,കോട്ടക്കലിൽ വെച്ച് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി കൂടി രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയുടെ സന്ദർഭം.അന്ന് ഉസ്താദിനെ പാണക്കാട്ടെക്ക്‌ ക്ഷണിച്ചു ദു’ആ ചെയ്യാനഭ്യർത്ഥിച്ചു.’സമുദായം ഞങ്ങളുടെ കൂടെയുണ്ട്.പക്ഷെ ഞങ്ങൾക്ക് തോൽവി സംഭവിച്ചു പോയി.അത് കൊണ്ട് വിജയത്തിന് വേണ്ടി ദു’ആ ചെയ്യണം.ഈ ദു’ആയിൽ അതിനുള്ള ഫത്ഹ് ഉണ്ടാവണം’.എന്നായിരുന്നു വസിയ്യത്ത്.അത് കേട്ട അദ്ദേഹം നിർബന്ധബുദ്ധ്യാ ആദ്യം പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ദു’ആ ചെയ്യാനഭ്യർത്ഥിക്കുകയും ശേഷം അദ്ദേഹം ദു’ആ ചെയ്യുകയും ചെയ്യുകയുണ്ടായി. അത്രമേൽ അവർ പരസ്പര ബഹുമാനം വെച്ച് പുലർത്തിയവരായിരുന്നു എന്ന് സാരം.അത് കണ്ടാണ് ഞങ്ങളും വളർന്നത്.
ആ ജീവിതം തന്നെ ആത്മീയമായ ഔന്നത്യത്തിന്റേതായിരുന്നു. ഒപ്പം അതുല്യമായ വിദ്യദ്യാഭ്യാസ പ്രവർത്തനങ്ങളും അദ്ദേഹം സാധ്യമാക്കി എന്നതാണ് ആ ജീവിതത്തിന്റെ വ്യതിരക്തത.ചെന്നെത്തിയ ഇടങ്ങളിലെല്ലാം നിശബ്ദമായ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ അദ്ദേഹത്തിലൂടെ നമുക്ക് കാണാൻ സാധിച്ചു.
അൽ ഐനിലെ സ്‌കൂളും,കാടാമ്പുഴയിലെ ഗ്രേസ് വാലി അടക്കമുള്ള സ്ഥാപനങ്ങളും,അവസാനമായി തുടങ്ങിയ ഫത്’ഹുൽ ഫത്ഹ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വൽ എഡ്യൂക്കേഷൻ) തുടങ്ങി ഉദാഹരണങ്ങളേറെ.ഫത്ഹുൽ ഫത്ഹിന്റെ ചുമതല വിനീതനായ എന്നെ ഏൽപ്പിക്കുമ്പോൾ അത് ഉസ്താദ് ഏല്പിച്ച മഹത്തായ ഒരു ദൗത്യമായാണ് ഞാൻ കണ്ടത്.പക്ഷെ ഇന്നുവരെ അതിന്റെ ആവശ്യങ്ങൾക്കായി ആരെയെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ അദ്ദേഹം ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തില്ല.ഉസ്താദിന്റെ ‘മുഹിബ്ബീങ്ങൾ’തന്നെ അതിനു ധാരാളമായിരുന്നു.ഫത്ഹുൽ ഫത്ഹിന്റെ ചുമതല അദ്ദേഹം എന്നെ ഏല്പിച്ചത് ചാരിദാർത്ഥ്യജനകമായ സാമൂഹിക ഉത്തരവാദിത്വമായി കാണുകയാണ്.



ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വിനയത്തിന്റെ നിറകുടം* (കടപ്പാട് -സുപ്രഭാതം )
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
പ്രവൃത്തിപഥത്തിലാണ് വിശുദ്ധി നിലനില്‍ക്കേണ്ടതെന്ന് ജീവിതംകൊണ്ടു തെളിയിച്ച ശ്രേഷ്ഠനാണ് *ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍.* അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന *ഖാദിരീ-ശാദുലീ ആദ്ധ്യാത്മിക വഴികളുടെ ഗുരുനാഥന്‍*, കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം...

*അന്വേഷണത്തിന്‍റെ ആദ്യനാളുകള്‍*

*1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം*. പിതാമഹന്‍പാലകത്ത് മെയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ബഹുഭാഷപണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്നു. ബദര്‍പടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് *കോമുമുസ്‌ലിയാര്‍ പണ്ഡിതനും സ്‌കൂള്‍അദ്ധ്യാപകനുമായിരുന്നു*. ഖയ്യൂം എന്ന അറബിപദം ലോപിച്ചാണ് കോമു എന്ന പേരുണ്ടായതെന്ന അഭിപ്രായക്കാരനാണ് അത്തിപറ്റ ഉസ്താദ്.
പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍*കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം*. ആള്‍ക്കൂട്ടത്തില്‍നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന *വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ* നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാര്‍ഗദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയില്‍ നിന്നാണ് ഖദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്. 
ശ്രേഷ്ഠരുടെ തണലില്‍
പ്രമുഖ സൂഫിവര്യന്‍ *ആലുവായ് അബൂബക്കര്‍*‍മുസ്‌ലിയാരുമായി കൂടുതല്‍ അടുക്കാന്‍ ആലുവയ്ക്കടുത്ത *വല്ലത്തെ സേവനം അവസരമൊരുക്കി.* തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മീയ തണലില്‍ ചെന്നിരിക്കാന്‍ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാന്‍ അനുമതി തേടിയപ്പോള്‍തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടര്‍ന്ന അത്തിപറ്റ ഉസ്താദ്, അദ്ദേഹത്തിന്റെ മരണവേളയിലും അടുത്തുണ്ടായിരുന്നു.
സൂഫീമാര്‍ഗദര്‍ശി *കണിയാപുരം മുടിക്കല്‍ അബ്ദുറസാഖ് മസ്താനുമായി* ബന്ധപ്പെടാന്‍ സാധിച്ചത് ഏറ്റവും വലിയ സുകൃതമാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്*. സ്വലാത്തുന്നാരിയയുടെ ഇജാസത്ത് ചാപ്പനങ്ങാടിഉസ്താദില്‍ നിന്നാണ് സ്വന്തമാക്കിയത്.

*പ്രകാശം പരത്തിയ പ്രവാസം*

ആലുവായ് അബൂബക്ര്‍ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിന്റെ തുടക്കം. മക്കയിലെത്തിയപ്പോള്‍ *ഹറമില്‍ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരെ* കാണുകയും നാട്ടില്‍ വച്ച് പഠിക്കാന്‍ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. 
പിന്നീട് മദീനയില്‍, ലോക പ്രശസ്ത സൂഫീമാര്‍ഗദര്‍ശിയും ശാദുലീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന *ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബിയുമായി ബന്ധപ്പെട്ടു*. മസ്ജിദുല്‍ ഖുബഇല്‍ വച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയില്‍വച്ചാണ് ശാദുലീ ത്വരീഖയുടെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുല്‍ഖാദിര്‍ ഈസയുടെ ജ്ഞാനമളക്കാന്‍ അദ്ദേഹത്തിന്‍റെ *ഹഖാഇഖുന്‍ അനി ത്തസ്വവ്വുഫ്* മാത്രം വായിച്ചാല്‍ മതി. ഇംഗ്ലീഷ്, ടര്‍ക്കിഷ് ഭാഷകളിലെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'തസ്വവ്വുഫ് ഒരു സമഗ്ര പഠനം' എന്നപേരില്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.
ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി *സഅ്ദുദ്ദീന്‍ മുറാദ് ആണ് ജിദ്ദയില്‍വച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏല്‍പ്പിക്കുന്നത്*. അതിനുശേഷം അറബ് നാടുകളിലും കേരളം, അന്‍ഡമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയാണ് അത്തിപറ്റ ഉസ്താദ്.

*അല്‍ ഐന്‍ സുന്നി സെന്‍റര്‍*

മൂന്നുപതിറ്റാണ്ടോളം ഉസ്താദിന്റെ പ്രവര്‍ത്തന കേന്ദ്രം അല്‍ഐന്‍ സുന്നി സെന്റര്‍ ആയിരുന്നു. അവിടെ നടക്കുന്ന ആത്മീയസദസ്സുകളില്‍ നിന്ന് ആത്മനിര്‍വൃതിയും ആഗ്രഹപൂര്‍ത്തീകരണവും നേടിയവര്‍ നിരവധി. ആന്തരിക വെളിച്ചവുമായി മടങ്ങിയവര്‍ ധാരാളം. എഴുപതാം വയസ്സില്‍റിട്ടയര്‍മെന്റ് വിളംബരം വരുന്നതുവരെ അവിടെ സജീവമായി. ഇപ്പോള്‍ ഔഖാഫിലെ റിട്ടയര്‍മെന്റ് പ്രായം അറുപതാണ്. ശെഖ് സാഇദിന്റെ കാലത്ത് അത് എഴുപതായിരുന്നു. ഗള്‍ഫില്‍ മലയാളികള്‍ നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ *അല്‍ ഐന്‍ ദാറുല്‍ഹുദാ സ്‌കൂളിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു ഉസ്താദ്.*
27 വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാം. മെച്ചപ്പെട്ട ശമ്പളം. സുലഭമായ സൗകര്യങ്ങള്‍. *ഔദ്യോഗിക തലത്തിലെ ഉന്നതരുമായി സൗഹൃദം. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യോപദേശ്ടാവ് അലിയ്യില്‍ ഹാശിമി, ഔഖാഫില്‍മന്ത്രിയുടെ തുല്യസ്ഥാനം വഹിക്കുന്ന മുഹമ്മദ് ഉബൈദി, കുവൈത്തിലെ ഹാശിം രിഫാഈ തുടങ്ങിയവരുമായി വ്യക്തി ബന്ധം*. ഉദാരമനസ് ഉസ്താദിന്റെ സവിശേഷതയാണ്. തന്റെ ശമ്പളത്തില്‍ നിന്നും കുടുംബത്തിനു വേണ്ട അത്യാവശ്യമുള്ളതു മാത്രം എടുത്ത് ബാക്കി മുഴുവന്‍അര്‍ഹരായ ആവശ്യക്കാര്‍ക്ക് ദാനം നല്‍കും. സഹായം തേടി വരുന്ന ഒരാളെയും ഉസ്താദ് നിരാശനാക്കില്ല.
ആദ്ധ്യാത്മികതയെ കച്ചവടവല്‍കരിക്കുകയും വേഷങ്ങളും രൂപഭാവങ്ങളും കമ്പോളത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നവര്‍ക്കിടയിലാണ് ഇങ്ങനെയൊരു മഹാത്മാവ് ജീവിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിലധികവും മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ മാത്രം ശീലിച്ച ജീവിതം. രോഗാവസ്ഥയും ജീവിതപ്രയാസം പറഞ്ഞുവരുന്നവരോട് *ഇവിടെ ചികിത്സയില്ലെന്നും എനിക്കത് അറിയില്ലെന്നും നമുക്ക് ദുആചെയ്യാമെന്നും* പറയുന്ന നിഷ്‌കളങ്ക പ്രകൃതം.
ഭൗതികതയോടുള്ള പ്രണയബന്ധം ഉപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും സൂക്ഷമത പാലിക്കുകയും ചെയ്യുന്നതിന്റെ ചുരുക്കപേരാണ് ആത്മസംസ്‌കരണം എന്ന് പറയാതെ പറയുകയാണ് അത്തിപറ്റ ഉസ്താദ്.
സമുദ്ധാരണം
ആധുനികതയും സമ്പദ്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുനബിചര്യകള്‍ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നാണ് മുഹമ്മദ് നബിയുടെ കല്‍പന. പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍കാരണമാകുമെന്ന് പ്രമാണങ്ങള്‍. മുസ്‌ലിംകള്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തില്‍. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് കഴിച്ചു. പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍സമുദായത്തിലേക്ക് പടികയറിവന്ന *യൂറോസെന്‍ട്രിക് ലൈഫ്* ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപറ്റ ഉസ്താദ് ആ തിരുനബിചര്യയെ തിരിച്ചുവിളിച്ചു. അങ്ങനെ വീടുകളില്‍, സദസുകളില്‍, ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍അഞ്ചും ആറും പേര്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തുന്നു.
നിസ്‌കാര സമയം നിര്‍ണിതമാണെന്ന ഖുര്‍ആന്‍ വചനം ഉള്‍കൊണ്ട്, ബാങ്ക് വിളിച്ചാല്‍ ഉടനെ മറ്റെല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവച്ച് നിസ്‌കരിക്കുകയും അതിനായി കൂടെയുള്ളവരെ ഉസ്താദ് ഉപദേശിക്കുകയും ചെയ്യും. 
അത്തിപ്പറ്റയുടെ 
അഭിമാനം
ജനിച്ചത് അച്ചിപ്രയിലാണെങ്കിലും വളാഞ്ചേരിക്കടുത്ത അത്തിപറ്റയാണ് ഉസ്താദിന്റെ താമസം. പ്രഭാഷകനും തന്റെ സഹോദരീ ഭര്‍ത്താവുമായിരുന്ന അദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാരാണ് തന്റെ താമസസ്ഥലമായ അത്തിപറ്റയിലേക്ക് ഉസ്താദിനെ കൊണ്ടുവന്നത്, 1980-കളില്‍. ഇപ്പോള്‍ ഉസ്താദാണ് അത്തിപറ്റ മഹല്ലിന്റെ പ്രസിഡണ്ട്. സ്‌കുള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, വാഫീകോളജ് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപങ്ങളും ആത്മീയ സദസുകളും ഉസ്താദിന്റെ നേതൃത്വത്തില്‍ മരവട്ടം ഗ്രൈസ് വാലിയിലും മറ്റും നടക്കുന്നുണ്ടെങ്കിലും അത്തിപറ്റയിലും അങ്ങനയൊന്ന് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാല ആഗ്രഹമാണ്. അവര്‍തന്നെ മുന്‍കയ്യെടുത്ത് ഇപ്പോള്‍ അവിടെ ഒരു ആത്മീയ സദസും *സെന്‍റര്‍ ഫോര്‍ സ്പിരിച്വല്‍ ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസ്* എന്ന പേരില്‍ സ്ഥാപനവും ആരംഭിച്ചിരിക്കുകയാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്.
തുര്‍ക്കി, ജോര്‍ഡാന്‍, ഇറാഖ്, സൗദിഅറേബ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് മഹാന്‍മാരായ പ്രവാചകന്‍മാരുടെയും വിശുദ്ധരായ സൂഫികളുടെയും മഖ്ബറകളും ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രദേശങ്ങളും സന്ദര്‍ശിച്ച് അറിവും അനുഭവവും ഉസ്താദ് നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തി ആധികാരികമായി നേടിയ അനുഭവ സമ്പത്തും ഉസ്താദിന്റെ സവിശേഷതയാണ്. അറിവും ആത്മീയതയും ഇഴപിരിയാത്ത കൂട്ടുകാരാണെന്ന തത്ത്വമാണ് ഉസ്താദില്‍നിന്ന് അനുഭവിച്ചറിയുന്നത്. അതോടൊപ്പം, ജീവിതം പാഴാക്കാനുള്ളതല്ലെന്നും വൈവിധ്യമാര്‍ന്ന രീതിയില്‍ഉപയോഗപ്പെടുത്തി ഇരുലോക വിജയം കൈവരിക്കണമെന്ന പാഠവും  
ഇന്ന് മഹാനവർകൾ നമ്മോട് വിട പറഞ്ഞു അവിടത്തെ ദ റജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ


Wednesday, December 19, 2018

أحبابنا نعزيكم بوفاة الشيخ محي الدين كوتي مسليار المليباري قدس الله سره العزيز



أحبابنا  نعزيكم بوفاة الشيخ المربي العارف بالله  الأستاذ محي الدين كوتي مسليار المليباري الذي كان خليفة للشيخ المربي سعد الدين مراد رحمه الله في الهند وكذا في ولاية العين من الامارات المتحدة

وكانت وفاته قبيل أذان الظهر اليوم- يوم الأربعاء- الحادي عشر من ربيع الآخر ببلدته من ولاية كيرلا من الهند وآلاف من المسلمين يشهدون جنازته الآن ويرجى أنه يبلغ عدد الزائرين للجنازة مأتي الف رحمه الله تعالى وأسكنه في جناته ونفعنا به

وكان الشيخ بايع الشيخ المربي العلامة عبد القادر عيسى رحمه الله ولازمه ثم أخذ الخلافة من الشيخ سعد الدين مراد رحمه الله -نفعنا الله بهم

وكان الشيخ يخدم اماما وخادما للاسلام والمسلمين في بعض المساجد في مليبار ثم في واحد من المساجد في - ولاية العين - من الامارات المتحدة لنحوأكثر من ثلاثين سنة 

وكان قد تلقى العلوم أولا من المشائخ والعلماء في مليبار وتربى عندهم ثم تواصل دراسته عند بعض العلماء الذي كانوا يدرَسون بمكة لمدة الى أن التقى بالشيخ العلامة عبد القادر عيسى رحمه الله م في مدة ملازمته اماما وخادما للعلم في ولاية - العين من الامارات المتحدة كما ذكرنا

وكان للشيخ محي الدين كوتي مسليار صحبة طويلة مع الشيخ العلامة عبد القادر عيسى رحمه الله ثم بعد وفاة الشيخ التزم الشيخ سعد الدين مراد رحمه الله وأخذ الخلافة منه

وقد أسس الشيخ مؤسسسات دينة لتربية المسلمين وتوعيتهم وتعليم أولادهم

وكان الشيخ يمتثل به في التواضع وكان متبعا للسنة النبوية في كل شؤونه مع أنه كان حريصا في الدعوة والارشاد والأمر بالمعروف والنهي عن المنكر

وكان يعد من أولياء الله الكبار حتى عند علماء مليبار وله هناك آلاف من المريدين وفي ولايات الهند الأخرى 


وله مريدون كثيرون في ماليزيا وكثير من البلاد الأخرى أيضا

 








 رثاء على الشيخ محي الدين كوتي مسليار رحمه الله 

              

مرثية للشيخ الفقيد الصوفي محي الدين كوتي مسليار











الأستاذ يشترك في مجلس



مجلس الذكر الذي كان يعقده في معهده  صبيحة يوم الجمعة في كل أسبوع



مجلس الدعاء والتذكرة  المنعقد بجدة - للفقيد المرحوم الشيخ محي الدين كوتي مسليار رحمه الله   تحت رياسة الشيخ عمار سعد الدين مراد حفظه الله